നിലവിൽ ജിം ട്രെയിനർ കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്ന അതിജീവിതനായ യുവാവ് കടുത്ത മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ കൗൺസലിങ്ങിന് വിധേയനാക്കുകയായിരുന്നു. ഈ കൗൺസലിങ് സെഷനിലാണ് കുട്ടിക്കാലത്ത് മദ്രസാധ്യാപകനിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ ഇയാൾ തുറന്നുപറഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള പ്രതി എട്ടുവർഷത്തോളം പുല്ലൂക്കരയിലെ മദ്രസയിൽ ജോലി ചെയ്തിരുന്നു. നാല് വർഷം മുൻപ് ജോലി അവസാനിപ്പിച്ച് സ്വന്തം നാടായ മലപ്പുറത്തേക്ക് മടങ്ങിയ ഇയാളെ തലശ്ശേരി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വലയിലാക്കിയത്.
0 Comments